തിരുവനന്തപുരം: നിയമസഭയിൽ പാർട്ടിയെ ആര് നയിക്കുമെന്നതു സംബന്ധിച്ച് ബിജെപിയിൽ തർക്കം. വി. മുരളീധരന് നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പരിചയ സമ്പത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി. മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി.മുരളീധരന് നിയമസഭാ കക്ഷി നേതാവാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അങ്ങനെയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. അവസാനം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.